بسم الله الرحمن الرحيم

نتائج البحث: 6236
ترتيب الآيةرقم السورةرقم الآيةالاية
4193126وما جعله الله إلا بشرى لكم ولتطمئن قلوبكم به وما النصر إلا من عند الله العزيز الحكيم
അല്ലാഹു ഇവ്വിധം അറിയിച്ചത് നിങ്ങള്‍ക്കൊരു ‎ശുഭവാര്‍ത്തയായാണ്; നിങ്ങളുടെ മനസ്സുകള്‍ ‎ശാന്തമാകാനും. യഥാര്‍ഥ സഹായം പ്രതാപിയും ‎യുക്തിമാനുമായ അല്ലാഹുവില്‍ നിന്നു മാത്രമേ ‎ലഭിക്കുകയുള്ളൂ. ‎
4203127ليقطع طرفا من الذين كفروا أو يكبتهم فينقلبوا خائبين
സത്യനിഷേധികളില്‍ നിന്നൊരു സംഘത്തെ ഉന്മൂലനം ‎ചെയ്യുകയോ ആശയറ്റ് പിന്തിരിയാന്‍ സ്വയം ‎പ്രേരിതരാകുമാറ് അവരെ ഒതുക്കുകയോ ചെയ്യാനാണത്. ‎
4213128ليس لك من الأمر شيء أو يتوب عليهم أو يعذبهم فإنهم ظالمون
തീരുമാനമെടുക്കുന്നതില്‍ നിനക്കൊ രു പങ്കുമില്ല. ‎അല്ലാഹു ഒരുപക്ഷേ, അവരുടെ പശ്ചാത്താപം ‎സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവരെ ശിക്ഷിച്ചേക്കാം. ‎തീര്‍ച്ചയായും അവര്‍ അക്രമികള്‍ തന്നെയാണ്. ‎
4223129ولله ما في السماوات وما في الأرض يغفر لمن يشاء ويعذب من يشاء والله غفور رحيم
ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. ‎അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നു. ‎അവനിച്ഛിക്കുന്നവരെ ശിക്ഷിക്കുന്നു. അല്ലാഹു ഏറെ ‎പൊറുക്കുന്നവനാണ്; പരമ ദയാലുവും. ‎
4233130يا أيها الذين آمنوا لا تأكلوا الربا أضعافا مضاعفة واتقوا الله لعلكم تفلحون
വിശ്വസിച്ചവരേ, നിങ്ങള്‍ കൊള്ളപ്പലിശ തിന്നാതിരിക്കുക. ‎അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ ‎വിജയിച്ചേക്കാം. ‎
4243131واتقوا النار التي أعدت للكافرين
സത്യനിഷേധികള്‍ക്കായി ഒരുക്കിയ നരകത്തീയിനെ ‎സൂക്ഷിക്കുക. ‎
4253132وأطيعوا الله والرسول لعلكم ترحمون
നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ‎അനുസരിക്കുക. നിങ്ങള്‍ക്ക് ദിവ്യകാരുണ്യം ‎കിട്ടിയേക്കാം. ‎
4263133وسارعوا إلى مغفرة من ربكم وجنة عرضها السماوات والأرض أعدت للمتقين
നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനവും ‎ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും ‎നേടാനായി നിങ്ങള്‍ ധൃതിയില്‍ മുന്നോട്ടുവരിക. ‎ഭക്തന്മാര്‍ക്കായി തയ്യാറാക്കിയതാണത്. ‎
4273134الذين ينفقون في السراء والضراء والكاظمين الغيظ والعافين عن الناس والله يحب المحسنين
ധന്യതയിലും ദാരിദ്യ്രത്തിലും ധനം ‎ചെലവഴിക്കുന്നവരും കോപം ‎കടിച്ചിറക്കുന്നവരുമാണവര്‍; ജനങ്ങളോട് വിട്ടുവീഴ്ച ‎കാണിക്കുന്നവരും. സല്‍ക്കര്‍മികളെ അല്ലാഹു ‎സ്നേഹിക്കുന്നു. ‎
4283135والذين إذا فعلوا فاحشة أو ظلموا أنفسهم ذكروا الله فاستغفروا لذنوبهم ومن يغفر الذنوب إلا الله ولم يصروا على ما فعلوا وهم يعلمون
വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ ‎എന്തെങ്കിലും അതിക്രമം കാണിക്കുകയോ ചെയ്താല്‍ ‎അപ്പോള്‍തന്നെ അല്ലാഹുവെ ഓര്‍ക്കുന്നവരാണവര്‍; ‎തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള്‍ ‎പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരുണ്ട്? ‎അവരൊരിക്കലും തങ്ങള്‍ ചെയ്തുപോയ തെറ്റുകളില്‍ ‎ബോധപൂര്‍വം ഉറച്ചുനില്‍ക്കുകയില്ല. ‎


0 ... 31.8 32.8 33.8 34.8 35.8 36.8 37.8 38.8 39.8 40.8 42.8 43.8 44.8 45.8 46.8 47.8 48.8 49.8 50.8 ... 623

إنتاج هذه المادة أخد: 0.02 ثانية


المغرب.كووم © ٢٠٠٩ - ١٤٣٠ © الحـمـد لله الـذي سـخـر لـنا هـذا :: وقف لله تعالى وصدقة جارية

5514276050253430269941254215340734284115