بسم الله الرحمن الرحيم

نتائج البحث: 6236
ترتيب الآيةرقم السورةرقم الآيةالاية
376383أفغير دين الله يبغون وله أسلم من في السماوات والأرض طوعا وكرها وإليه يرجعون
അല്ലാഹുവിന്റെ ജീവിതവ്യവസ്ഥയല്ലാത്ത ‎മറ്റുവല്ലതുമാണോ അവരാഗ്രഹിക്കുന്നത്? ‎ആകാശഭൂമികളിലുള്ളവരൊക്കെയും സ്വയം ‎സന്നദ്ധമായോ നിര്‍ബന്ധിതമായോ അവനുമാത്രം ‎കീഴ്പ്പെട്ടിരിക്കെ. എല്ലാവരുടെയും തിരിച്ചുപോക്കും ‎അവങ്കലേക്കു തന്നെ. ‎
377384قل آمنا بالله وما أنزل علينا وما أنزل على إبراهيم وإسماعيل وإسحاق ويعقوب والأسباط وما أوتي موسى وعيسى والنبيون من ربهم لا نفرق بين أحد منهم ونحن له مسلمون
പറയുക: ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ‎ഞങ്ങള്‍ക്ക് ഇറക്കിത്തന്നത്; ഇബ്റാഹീം, ഇസ്മാഈല്‍, ‎ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ്സന്തതികള്‍ ‎എന്നിവര്‍ക്ക് ഇറക്കിക്കൊടുത്തത്; മൂസാക്കും ഈസാക്കും ‎മറ്റു പ്രവാചകന്മാര്‍ക്കും തങ്ങളുടെ നാഥനില്‍നിന്ന് ‎വന്നെത്തിയത്- എല്ലാറ്റിലും ഞങ്ങള്‍ ‎വിശ്വസിച്ചിരിക്കുന്നു. അവരിലാരോടും ഞങ്ങളൊരു ‎വിവേചനവും കാണിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് ‎വഴിപ്പെട്ട മുസ്ലിംകളാണ്. ‎
378385ومن يبتغ غير الإسلام دينا فلن يقبل منه وهو في الآخرة من الخاسرين
ഇസ്ലാം അല്ലാത്ത ജീവിതമാര്‍ഗം ആരെങ്കിലും ‎ആഗ്രഹിക്കുന്നുവെങ്കില്‍, അവനില്‍നിന്നത് ‎സ്വീകരിക്കുകയില്ല. പരലോകത്തോ അവന്‍ ‎പരാജിതരിലുമായിരിക്കും. ‎
379386كيف يهدي الله قوما كفروا بعد إيمانهم وشهدوا أن الرسول حق وجاءهم البينات والله لا يهدي القوم الظالمين
സത്യവിശ്വാസം സ്വീകരിച്ചശേഷം വീണ്ടും ‎സത്യനിഷേധികളായ ജനതയെ അല്ലാഹു എങ്ങനെ ‎നേര്‍വഴിയിലാക്കും? ദൈവദൂതന്‍ സത്യവാനാണെന്ന് ‎സ്വയം സാക്ഷ്യം വഹിച്ചവരാണിവര്‍. അവര്‍ക്ക് ‎വ്യക്തമായ തെളിവുകള്‍ വന്നെത്തിയിട്ടുണ്ട്. ‎അക്രമികളായ ആ ജനവിഭാഗത്തെ അല്ലാഹു ‎നേര്‍വഴിയിലാക്കുകയില്ല. ‎
380387أولئك جزاؤهم أن عليهم لعنة الله والملائكة والناس أجمعين
അവര്‍ക്കുള്ള പ്രതിഫലം അല്ലാഹുവിന്റെയും ‎മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമാണ്. ‎ഉറപ്പായും അവര്‍ക്കതുണ്ടാവും. ‎
381388خالدين فيها لا يخفف عنهم العذاب ولا هم ينظرون
അവര്‍ എന്നെന്നും ശപിക്കപ്പെട്ടവരായി നിലനില്‍ക്കും. ‎ശിക്ഷയില്‍ അവര്‍ക്കൊരിളവുമില്ല. ശിക്ഷ ‎നടപ്പാക്കുന്നതില്‍ ഒട്ടും അവധി കിട്ടുകയുമില്ല. ‎
382389إلا الذين تابوا من بعد ذلك وأصلحوا فإن الله غفور رحيم
പിന്നീട് പശ്ചാത്തപിക്കുകയും ജീവിതം ‎നന്നാക്കിത്തീര്‍ക്കുകയും ചെയ്തവര്‍ക്കൊഴികെ. ‎അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്. ‎
383390إن الذين كفروا بعد إيمانهم ثم ازدادوا كفرا لن تقبل توبتهم وأولئك هم الضالون
സത്യവിശ്വാസം സ്വീകരിച്ചശേഷം സത്യനിഷേധികളായി ‎മാറുകയും തുടര്‍ന്ന് സത്യനിഷേധത്തില്‍ അടിക്കടി ‎വര്‍ധനവ് വരുത്തുകയും ചെയ്തവരുടെ പശ്ചാത്താപം ‎അല്ലാഹു ഒരിക്കലും സ്വീകരിക്കുകയില്ല. അവര്‍ ‎തന്നെയാണ് ദുര്‍മാര്‍ഗികള്‍. ‎
384391إن الذين كفروا وماتوا وهم كفار فلن يقبل من أحدهم ملء الأرض ذهبا ولو افتدى به أولئك لهم عذاب أليم وما لهم من ناصرين
സത്യനിഷേധികളായി ജീവിക്കുകയും ‎സത്യനിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവരില്‍ ‎ആരെങ്കിലും ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി ‎നല്‍കിയാലും അവരില്‍നിന്നത് സ്വീകരിക്കുന്നതല്ല; ‎അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്. അവര്‍ക്ക് ‎തുണയായി ആരുമുണ്ടാവില്ല. ‎
385392لن تنالوا البر حتى تنفقوا مما تحبون وما تنفقوا من شيء فإن الله به عليم
ഏറെ പ്രിയപ്പെട്ടവയില്‍ നിന്ന് ചെലവഴിക്കാതെ ‎നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ‎ചെലവഴിക്കുന്നതെന്തും നന്നായറിയുന്നവനാണ് അല്ലാഹു. ‎


0 ... 27.5 28.5 29.5 30.5 31.5 32.5 33.5 34.5 35.5 36.5 38.5 39.5 40.5 41.5 42.5 43.5 44.5 45.5 46.5 ... 623

إنتاج هذه المادة أخد: 0.02 ثانية


المغرب.كووم © ٢٠٠٩ - ١٤٣٠ © الحـمـد لله الـذي سـخـر لـنا هـذا :: وقف لله تعالى وصدقة جارية

5772266951215159519540916064391819665528