بسم الله الرحمن الرحيم

نتائج البحث: 6236
ترتيب الآيةرقم السورةرقم الآيةالاية
349356فأما الذين كفروا فأعذبهم عذابا شديدا في الدنيا والآخرة وما لهم من ناصرين
എന്നാല്‍ സത്യനിഷേധികളെ നാം ഇഹത്തിലും ‎പരത്തിലും കഠിനമായി ശിക്ഷിക്കും. അവര്‍ക്ക് ‎തുണയായി ആരുമുണ്ടാവില്ല. ‎
350357وأما الذين آمنوا وعملوا الصالحات فيوفيهم أجورهم والله لا يحب الظالمين
അതോടൊപ്പം, സത്യവിശ്വാസം സ്വീകരിക്കുകയും ‎സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കുള്ള ‎പ്രതിഫലം അല്ലാഹു പൂര്‍ണമായും നല്‍കും. ‎അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. ‎
351358ذلك نتلوه عليك من الآيات والذكر الحكيم
നിനക്കു നാം ഈ ഓതിക്കേള്‍പ്പിക്കുന്നത് ‎ദൈവവചനങ്ങളില്‍പ്പെട്ടതാണ്. യുക്തിപൂര്‍വമായ ‎ഉദ്ബോധനത്തില്‍നിന്നുള്ളവയും. ‎
352359إن مثل عيسى عند الله كمثل آدم خلقه من تراب ثم قال له كن فيكون
സംശയമില്ല. അല്ലാഹുവിന്റെ അടുത്ത് ഈസാ ‎ആദമിനെപ്പോലെയാണ്. അല്ലാഹു ആദമിനെ മണ്ണില്‍നിന്ന് ‎സൃഷ്ടിച്ചു. പിന്നെ അതിനോട് “ഉണ്ടാവുക" എന്ന് ‎കല്‍പിച്ചു. അങ്ങനെ അദ്ദേഹം ഉണ്ടായി. ‎
353360الحق من ربك فلا تكن من الممترين
ഇതെല്ലാം നിന്റെ നാഥനില്‍ നിന്ന് കിട്ടിയ ‎സത്യസന്ദേശമാണ്. അതിനാല്‍ നീ ‎സംശയാലുക്കളില്‍പ്പെടാതിരിക്കുക. ‎
354361فمن حاجك فيه من بعد ما جاءك من العلم فقل تعالوا ندع أبناءنا وأبناءكم ونساءنا ونساءكم وأنفسنا وأنفسكم ثم نبتهل فنجعل لعنت الله على الكاذبين
നിനക്ക് യഥാര്‍ഥ ജ്ഞാനം വന്നെത്തിയശേഷം ‎ഇക്കാര്യത്തില്‍ ആരെങ്കിലും നിന്നോട് തര്‍ക്കിക്കാന്‍ ‎വരുന്നുവെങ്കില്‍ അവരോടു പറയുക: "നിങ്ങള്‍ വരൂ! ‎നമ്മുടെ ഇരുകൂട്ടരുടെയും മക്കളെയും സ്ത്രീകളെയും ‎നമുക്കു വിളിച്ചുചേര്‍ക്കാം. നമുക്ക് ഒത്തുചേര്‍ന്ന്, ‎കൂട്ടായി അകമഴിഞ്ഞ് പ്രാര്‍ഥിക്കാം: “കള്ളം ‎പറയുന്നവര്‍ക്ക് ദൈവശാപം ഉണ്ടാവട്ടെ" ‎
355362إن هذا لهو القصص الحق وما من إله إلا الله وإن الله لهو العزيز الحكيم
ഇത് സത്യസന്ധമായ സംഭവവിവരണമാണ്; തീര്‍ച്ച. ‎അല്ലാഹു അല്ലാതെ ദൈവമില്ല. ഉറപ്പായും അല്ലാഹു ‎തന്നെയാണ് പ്രതാപിയും യുക്തിമാനും. ‎
356363فإن تولوا فإن الله عليم بالمفسدين
ഇനിയും അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ ‎ഓര്‍ക്കുക: തീര്‍ച്ചയായും അല്ലാഹു നാശകാരികളെപ്പറ്റി ‎നന്നായറിയുന്നവനാണ്. ‎
357364قل يا أهل الكتاب تعالوا إلى كلمة سواء بيننا وبينكم ألا نعبد إلا الله ولا نشرك به شيئا ولا يتخذ بعضنا بعضا أربابا من دون الله فإن تولوا فقولوا اشهدوا بأنا مسلمون
പറയുക: വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ‎ഒന്നുപോലെ അംഗീകരിക്കുന്ന തത്ത്വത്തിലേക്കു വരിക. ‎അതിതാണ്: "അല്ലാഹു അല്ലാത്ത ആര്‍ക്കും നാം ‎വഴിപ്പെടാതിരിക്കുക; അവനില്‍ ഒന്നിനെയും ‎പങ്കുചേര്‍ക്കാതിരിക്കുക; അല്ലാഹുവെ കൂടാതെ നമ്മില്‍ ‎ചിലര്‍ മറ്റുചിലരെ രക്ഷാധികാരികളാക്കാതിരിക്കുക." ‎ഇനിയും അവര്‍പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ ‎പറയുക: "ഞങ്ങള്‍ മുസ്ലിംകളാണ്. നിങ്ങളതിന് ‎സാക്ഷികളാവുക." ‎
358365يا أهل الكتاب لم تحاجون في إبراهيم وما أنزلت التوراة والإنجيل إلا من بعده أفلا تعقلون
വേദവിശ്വാസികളേ, ഇബ്റാഹീമിന്റെ കാര്യത്തില്‍ ‎നിങ്ങളെന്തിനു തര്‍ക്കിക്കുന്നു? തൌറാത്തും ഇഞ്ചീലും ‎അവതരിച്ചത് അദ്ദേഹത്തിനുശേഷമാണല്ലോ. നിങ്ങള്‍ ഒട്ടും ‎ആലോചിക്കാത്തതെന്ത്? ‎


0 ... 24.8 25.8 26.8 27.8 28.8 29.8 30.8 31.8 32.8 33.8 35.8 36.8 37.8 38.8 39.8 40.8 41.8 42.8 43.8 ... 623

إنتاج هذه المادة أخد: 0.02 ثانية


المغرب.كووم © ٢٠٠٩ - ١٤٣٠ © الحـمـد لله الـذي سـخـر لـنا هـذا :: وقف لله تعالى وصدقة جارية

342826681255140429853724299573258553831