بسم الله الرحمن الرحيم

نتائج البحث: 6236
ترتيب الآيةرقم السورةرقم الآيةالاية
343350ومصدقا لما بين يدي من التوراة ولأحل لكم بعض الذي حرم عليكم وجئتكم بآية من ربكم فاتقوا الله وأطيعون
‎"തൌറാത്തില്‍ നിന്ന് എന്റെ മുമ്പിലുള്ളതിനെ ‎ശരിവെക്കുന്നവനായാണ് എന്നെ അയച്ചത്. നിങ്ങള്‍ക്ക് ‎നിഷിദ്ധമായിരുന്ന ചിലത് അനുവദിച്ചുതരാനും. ‎നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് ഞാന്‍ ‎നിങ്ങളിലേക്ക് വന്നത്. അതിനാല്‍ നിങ്ങള്‍ ‎ദൈവഭക്തരാവുക. എന്നെ അനുസരിക്കുക. ‎
344351إن الله ربي وربكم فاعبدوه هذا صراط مستقيم
‎"നിശ്ചയമായും അല്ലാഹു എന്റെയും നിങ്ങളുടെയും ‎നാഥനാണ്. അതിനാല്‍ അവന്നുമാത്രം വഴിപ്പെടുക. ‎ഇതാണ് നേര്‍വഴി." ‎
345352فلما أحس عيسى منهم الكفر قال من أنصاري إلى الله قال الحواريون نحن أنصار الله آمنا بالله واشهد بأنا مسلمون
പിന്നീട് ഈസാക്ക് അവരുടെ സത്യനിഷേധഭാവം ‎ബോധ്യമായപ്പോള്‍ ചോദിച്ചു: "ദൈവമാര്‍ഗത്തില്‍ ‎എനിക്കു സഹായികളായി ആരുണ്ട്?" ഹവാരികള്‍ ‎പറഞ്ഞു: "ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ്. ‎ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ ‎അല്ലാഹുവെ അനുസരിക്കുന്നവരാണെന്ന് അങ്ങ് ‎സാക്ഷ്യം വഹിച്ചാലും". ‎
346353ربنا آمنا بما أنزلت واتبعنا الرسول فاكتبنا مع الشاهدين
‎"ഞങ്ങളുടെ നാഥാ, നീ ഇറക്കിത്തന്നതില്‍ ഞങ്ങള്‍ ‎വിശ്വസിച്ചിരിക്കുന്നു. നിന്റെ ദൂതനെ ഞങ്ങള്‍ ‎പിന്തുടരുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ‎സത്യത്തിന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തില്‍ ‎ഞങ്ങളെയും നീ ഉള്‍പ്പെടുത്തേണമേ." ‎
347354ومكروا ومكر الله والله خير الماكرين
സത്യനിഷേധികള്‍ ഗൂഢതന്ത്രം പ്രയോഗിച്ചു. ‎അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. തന്ത്രപ്രയോഗങ്ങളില്‍ ‎മറ്റാരെക്കാളും മികച്ചവന്‍ അല്ലാഹു തന്നെ. ‎
348355إذ قال الله يا عيسى إني متوفيك ورافعك إلي ومطهرك من الذين كفروا وجاعل الذين اتبعوك فوق الذين كفروا إلى يوم القيامة ثم إلي مرجعكم فأحكم بينكم فيما كنتم فيه تختلفون
അല്ലാഹു പറഞ്ഞതോര്‍ക്കുക: ഈസാ, ഞാന്‍ നിന്നെ ‎പൂര്‍ണമായി ഏറ്റെടുക്കും. നിന്നെ എന്നിലേക്ക് ‎ഉയര്‍ത്തും. സത്യനിഷേധികളില്‍ നിന്ന് അടര്‍ത്തിയെടുത്ത് ‎നിന്നെ നാം വിശുദ്ധനാക്കും. നിന്നെ പിന്‍പറ്റിയവരെ ‎ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ സത്യനിഷേധികളെക്കാള്‍ ‎ഉന്നതരാക്കും. പിന്നെ നിങ്ങളുടെയൊക്കെ തിരിച്ചുവരവ് ‎എന്റെ അടുത്തേക്കാണ്. നിങ്ങള്‍ ഭിന്നിച്ചിരുന്ന ‎കാര്യങ്ങളില്‍ അപ്പോള്‍ ഞാന്‍ തീര്‍പ്പു കല്‍പിക്കും. ‎
349356فأما الذين كفروا فأعذبهم عذابا شديدا في الدنيا والآخرة وما لهم من ناصرين
എന്നാല്‍ സത്യനിഷേധികളെ നാം ഇഹത്തിലും ‎പരത്തിലും കഠിനമായി ശിക്ഷിക്കും. അവര്‍ക്ക് ‎തുണയായി ആരുമുണ്ടാവില്ല. ‎
350357وأما الذين آمنوا وعملوا الصالحات فيوفيهم أجورهم والله لا يحب الظالمين
അതോടൊപ്പം, സത്യവിശ്വാസം സ്വീകരിക്കുകയും ‎സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കുള്ള ‎പ്രതിഫലം അല്ലാഹു പൂര്‍ണമായും നല്‍കും. ‎അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. ‎
351358ذلك نتلوه عليك من الآيات والذكر الحكيم
നിനക്കു നാം ഈ ഓതിക്കേള്‍പ്പിക്കുന്നത് ‎ദൈവവചനങ്ങളില്‍പ്പെട്ടതാണ്. യുക്തിപൂര്‍വമായ ‎ഉദ്ബോധനത്തില്‍നിന്നുള്ളവയും. ‎
352359إن مثل عيسى عند الله كمثل آدم خلقه من تراب ثم قال له كن فيكون
സംശയമില്ല. അല്ലാഹുവിന്റെ അടുത്ത് ഈസാ ‎ആദമിനെപ്പോലെയാണ്. അല്ലാഹു ആദമിനെ മണ്ണില്‍നിന്ന് ‎സൃഷ്ടിച്ചു. പിന്നെ അതിനോട് “ഉണ്ടാവുക" എന്ന് ‎കല്‍പിച്ചു. അങ്ങനെ അദ്ദേഹം ഉണ്ടായി. ‎


0 ... 24.2 25.2 26.2 27.2 28.2 29.2 30.2 31.2 32.2 33.2 35.2 36.2 37.2 38.2 39.2 40.2 41.2 42.2 43.2 ... 623

إنتاج هذه المادة أخد: 0.02 ثانية


المغرب.كووم © ٢٠٠٩ - ١٤٣٠ © الحـمـد لله الـذي سـخـر لـنا هـذا :: وقف لله تعالى وصدقة جارية

14542998464312113983559244214963707284