بسم الله الرحمن الرحيم

نتائج البحث: 6236
ترتيب الآيةرقم السورةرقم الآيةالاية
1322987رضوا بأن يكونوا مع الخوالف وطبع على قلوبهم فهم لا يفقهون
യുദ്ധത്തില്നിുന്ന് മാറിനില്ക്കു ന്നവരോടൊപ്പം കഴിയാനാണ് അവരിഷ്ടപ്പെട്ടത്. ‎അവരുടെ മനസ്സുകള്ക്ക് മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവരൊന്നും ‎മനസ്സിലാക്കുന്നില്ല. ‎
1323988لكن الرسول والذين آمنوا معه جاهدوا بأموالهم وأنفسهم وأولئك لهم الخيرات وأولئك هم المفلحون
എന്നാല്‍ ദൈവദൂതനും കൂടെയുള്ള വിശ്വാസികളും തങ്ങളുടെ ‎ധനംകൊണ്ടും ദേഹംകൊണ്ടും സമരം ചെയ്തു. അവര്ക്കാ ണ് സകല ‎നന്മകളും. വിജയം വരിച്ചവരും അവര്‍ തന്നെ. ‎
1324989أعد الله لهم جنات تجري من تحتها الأنهار خالدين فيها ذلك الفوز العظيم
അല്ലാഹു അവര്ക്ക് താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന ‎സ്വര്ഗീ യാരാമങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്നു. അവരതില്‍ ‎നിത്യവാസികളായിരിക്കും. അതിമഹത്തായ വിജയവും അതുതന്നെ. ‎
1325990وجاء المعذرون من الأعراب ليؤذن لهم وقعد الذين كذبوا الله ورسوله سيصيب الذين كفروا منهم عذاب أليم
ഗ്രാമീണ അറബികളില്‍ ചിലരും യുദ്ധത്തില്നിംന്ന് ഒഴിഞ്ഞുനില്ക്കുളന്നതിന് ‎അനുവാദം തേടി വന്നല്ലോ. അല്ലാഹുവോടും അവന്റെ ദൂതനോടും ‎കള്ളംപറഞ്ഞുവന്നവര്‍ വീട്ടിലിരിക്കുകയും ചെയ്തു. അവരിലെ ‎സത്യനിഷേധികളെ അടുത്തുതന്നെ നോവേറിയ ശിക്ഷ ബാധിക്കും. ‎
1326991ليس على الضعفاء ولا على المرضى ولا على الذين لا يجدون ما ينفقون حرج إذا نصحوا لله ورسوله ما على المحسنين من سبيل والله غفور رحيم
ദുര്ബിലരും രോഗികളും ചെലവു ചെയ്യാന്‍ ഒന്നുമില്ലാത്തവരും യുദ്ധത്തില്‍ ‎നിന്ന് മാറിനില്ക്കുോന്നതില്‍ തെറ്റില്ല; അവര്‍ അല്ലാഹുവോടും അവന്റെ ‎ദൂതനോടും കൂറുപുലര്ത്തുകന്നവരാണെങ്കില്‍. ഇത്തരം സദ്വൃത്തരെ ‎കുറ്റപ്പെടുത്താന്‍ ന്യായമൊന്നുമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും ‎പരമകാരുണികനുമാണ്. ‎
1327992ولا على الذين إذا ما أتوك لتحملهم قلت لا أجد ما أحملكم عليه تولوا وأعينهم تفيض من الدمع حزنا ألا يجدوا ما ينفقون
മറ്റൊരു വിഭാഗം തങ്ങളെ വാഹനങ്ങളില്‍ കൊണ്ടുപോകണമെന്ന ‎അപേക്ഷയുമായി നിന്റെ അടുത്തുവന്നു. നീ അവരോടു പറഞ്ഞു: ‎‎"നിങ്ങള്ക്കുന നല്കാനന്‍ ഞാന്‍ വാഹനമൊന്നും കാണുന്നില്ല.” ചെലവഴിക്കാന്‍ ‎ഒന്നും കണ്ടെത്താത്തതിന്റെ തീവ്രദുഃഖത്താല്‍ കണ്ണുകളില്‍ ‎വെള്ളംനിറച്ചുകൊണ്ട് അവര്‍ മടങ്ങിപ്പോയി. അവര്ക്കും കുറ്റമൊന്നുമില്ല. ‎
1328993إنما السبيل على الذين يستأذنونك وهم أغنياء رضوا بأن يكونوا مع الخوالف وطبع الله على قلوبهم فهم لا يعلمون
സമ്പന്നരായിരുന്നിട്ടും യുദ്ധത്തില്‍ നിന്നൊഴിയാന്‍ നിന്നോട് അനുവാദം ‎തേടുകയും പിന്തിരിഞ്ഞു നിന്നവരോടൊപ്പമാകുന്നതില്‍ തൃപ്തിയടയുകയും ‎ചെയ്തവരെ മാത്രമേ കുറ്റപ്പെടുത്താന്‍ വഴിയുള്ളൂ. അല്ലാഹു അവരുടെ ‎മനസ്സുകള്ക്ക് മുദ്രവെച്ചിരിക്കുന്നു. അതിനാല്‍ അവര്‍ ഒന്നും അറിയുന്നില്ല. ‎
1329994يعتذرون إليكم إذا رجعتم إليهم قل لا تعتذروا لن نؤمن لكم قد نبأنا الله من أخباركم وسيرى الله عملكم ورسوله ثم تردون إلى عالم الغيب والشهادة فينبئكم بما كنتم تعملون
യുദ്ധത്തില്നിരന്ന് നിങ്ങള്‍ അവരുടെ അടുത്ത് മടങ്ങിയെത്തിയാല്‍ അവര്‍ ‎നിങ്ങളോട് പല ഒഴികഴിവുകളും ബോധിപ്പിക്കും. പറയുക: "നിങ്ങള്‍ ‎ഒഴികഴിവൊന്നും ബോധിപ്പിക്കേണ്ട. നിങ്ങളെ ഞങ്ങളൊട്ടും ‎വിശ്വസിക്കുന്നില്ല. നിങ്ങളുടെ വിവരങ്ങള്‍ അല്ലാഹു ഞങ്ങളെ ‎ധരിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രവര്ത്തങനങ്ങളെല്ലാം അല്ലാഹുവും അവന്റെ ‎ദൂതനും കണ്ടറിയുന്നുണ്ട്. പിന്നീട് മറഞ്ഞതും തെളിഞ്ഞതും ‎അറിയുന്നവന്റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ ‎പ്രവര്ത്തി്ച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവന്‍ നിങ്ങളെ ‎വിവരമറിയിക്കും.” ‎
1330995سيحلفون بالله لكم إذا انقلبتم إليهم لتعرضوا عنهم فأعرضوا عنهم إنهم رجس ومأواهم جهنم جزاء بما كانوا يكسبون
നിങ്ങള്‍ അവരിലേക്ക് മടങ്ങിച്ചെല്ലുമ്പോള്‍ അവര്‍ നിങ്ങളോട് ‎അല്ലാഹുവിന്റെ പേരില്‍ ആണയിട്ടുകൊണ്ടിരിക്കും. നിങ്ങള്‍ അവരെ ‎ഒഴിവാക്കാന്‍ വേണ്ടിയാണത്. ഏതായാലും നിങ്ങള്‍ അവരെ വിട്ടേക്കുക. ‎അവര്‍ ഏറെ നീചന്മാരാണ്. അവരുടെ താവളം നരകമാണ്. അവര്‍ ‎പ്രവര്ത്തി്ച്ചുകൊണ്ടിരുന്നതിനുള്ള അര്ഹടമായ പ്രതിഫലം അതാണല്ലോ. ‎
1331996يحلفون لكم لترضوا عنهم فإن ترضوا عنهم فإن الله لا يرضى عن القوم الفاسقين
നിങ്ങള്‍ അവരെ സംബന്ധിച്ച് സംതൃപ്തരാകാനാണ് അവര്‍ നിങ്ങളോട് ‎അല്ലാഹുവിന്റെ പേരില്‍ ആണയിടുന്നത്. അഥവാ, നിങ്ങളവരെ ‎തൃപ്തിപ്പെട്ടാലും അല്ലാഹു അധാര്മിണകരായ ജനത്തെ തൃപ്തിപ്പെടുകയില്ല. ‎


0 ... 122.1 123.1 124.1 125.1 126.1 127.1 128.1 129.1 130.1 131.1 133.1 134.1 135.1 136.1 137.1 138.1 139.1 140.1 141.1 ... 623

إنتاج هذه المادة أخد: 0.02 ثانية


المغرب.كووم © ٢٠٠٩ - ١٤٣٠ © الحـمـد لله الـذي سـخـر لـنا هـذا :: وقف لله تعالى وصدقة جارية

522025551384035378517211488231543854079